| സൂര്യന്‍ നീന്തിതുടിക്കുവനായി | |||
| സാഗരത്തിലേക്ക് മുങ്ങി താഴുമ്പോള്‍ | |||
| ഇരുളിനെ കീറിയെടുത്തു | |||
| മിഴികളില്‍ ഒട്ടിച്ചു വയ്ക്കും | |||
| ദൈവം | |||
| രുധിരം കൊണ്ട് | |||
| ചിത്രമെഴുതും തെരുവുകള്‍, | |||
| അഭിമാനത്തിലേക്ക് വിരല്‍ | |||
| ചൂണ്ടും അപഥ സഞ്ചാരികള്‍, | |||
| ഇവയിലേക്കൊന്നും പിടഞ്ഞു | |||
| വീഴാതെ, | |||
| നല് കാഴ്ചകള്‍ മാത്രം | |||
| കാണാനായി | |||
| നട്ടു വളര്‍ത്തണം | |||
| മിഴികളെ | |||
| നേര്‍ കാഴ്ചകള്‍ കാണാനായി | |||
| നിഴലുകള്‍ പ്രതിബിംബിക്കാത്ത | |||
| ഒരു കണ്ണാടിയും, | |||
| വേണം മൌനം ചങ്ങലക്കിടാത്ത | |||
| ഒരു നാവും | |||
No comments:
Post a Comment